റിയാദ് ; നിതാഖത് ശക്തമായതോടെ സൗദി അറേബ്യയിൽ നിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. നിയമം നടപ്പാക്കുന്നതിൽ വിട്ടു വീഴ്ച്ചകൾ ഉണ്ടാവില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയതോടെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ തുടങ്ങി.
വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സമഗ്രനിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികൾക്കും തൊഴിൽ നഷ്ടമാകും.12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്.
വസ്ത്രമേഖലയിലാണ് പരിശോധന കർശനമായി നടക്കുന്നത്.മക്ക,മദീന ഒഴികെയുള്ള ഭാഗങ്ങളിലെ വസ്ത്ര വ്യാപാര ശാലകളിൽ പരിശോധന കർശനമായതിനെ തുടർന്ന് പലർക്കും നാട്ടിലേക്ക് മടങ്ങാൻ സ്പോൺസർമാർ നിർദേശം നൽകി.
തൊഴില്‍ നഷ്ടമായി മടങ്ങേണ്ടി വരുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ നോര്‍ക്ക തയ്യാറാക്കുന്നുണ്ട്.