ഹൈദരാബാദ് ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധർമബാദ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ചന്ദ്രബാബു നായിഡു ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്ത് ഈ മാസം 21 നകം ഹാജരാക്കണമെന്നാണ് നിർദ്ദേശം.
ഗോദാവരി നദിയിൽ മഹാരാഷ്ട്ര സർക്കാർ നടപ്പാക്കാനിരുന്ന ബാബ്ലി അണക്കെട്ട് പദ്ധതി അനധികൃതമാണെന്നാരോപിച്ച് നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് വാറൻറ് പുറപ്പെടുവിച്ചത്. 2010 ലാണ് കേസിനാസ്പദ സമരം നടന്നത്.
നായിഡുവിന് പുറമേ സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി ഉമാമഹേശ്വര റാവു, സാമൂഹ്യ ക്ഷേമമന്ത്രി അനന്ദ ബാബു, മുന്‍ എംഎല്‍എ ജി കമലാകരന്‍ എന്നിവരേയും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവുണ്ട്.