പത്തനംതിട്ട ; പത്തനംതിട്ട ജില്ലയിലെ പ്രളയത്തിന്റെ ആഘാതം വർദ്ധിക്കാൻ കാരണം ഡാമുകളിലേക്ക് ഒഴുകി എത്തിയതിലും കൂടുതൽ ജലം തുറന്നു വിട്ടതിനാൽ.
ഓഗസ്റ്റ് 15 മുതൽ 19 വരെ കക്കി-ഡാമിലേക്ക് ഒഴുകി എത്തിയതിലും കൂടുതൽ ജലമാണ് ആനത്തോട് സംഭരണിയിൽ നിന്നും നദിയിലേക്ക് ഒഴുക്കിയതെന്ന് കേന്ദ്ര ജല കമ്മിഷൻ റിപ്പോർട്ട് . റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു . അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് ഉണ്ടായിട്ടും സുരക്ഷിതമായ ദിവസങ്ങളിൽ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് കുറക്കുന്നതിനു പകരം ശക്തമായ മഴക്ക് ഒപ്പം ഷട്ടറുകൾ തുറന്നു. മാത്രമല്ല ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭരണികളിൽ എത്തിയ ജലത്തിന്റെ ഒരു ഭാഗം മാത്രമാണ് തുറന്ന് വിട്ടതെന്ന് സർക്കാർ വാദമാണ് ഇതോടെ പൊളിയുന്നത് .