ന്യൂഡൽഹി ; വിജയ് മല്യക്ക് യുപിഎ ഭരണകാലത്ത് ലഭിച്ച സഹായങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കും. വായ്പാ തുക നൽകാൻ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ധനമന്താലയത്തോട് വിശദാംശങ്ങൾ നൽകാൻ സിബിഐ ആവശ്യപ്പെട്ടു.
യാതൊരു ചട്ടവും പാലിക്കാതെ പൊതുമേഖലാ ബാങ്കുകൾ വിജയ് മല്യക്ക് വായ്പകൾ നൽകിയത് കോൺഗ്രസിന്റെ നിർദ്ദേശങ്ങളെ തുടർന്നാണെന്ന വിമർശനം ഉയർന്നിരുന്നു.
നഷ്ടത്തിലായിരുന്ന കിങ്ഫിഷറിനെ സഹായിക്കുമെന്ന് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ പ്രസ്താവിച്ചതിനുപിന്നാലെയാണ് ബാങ്കുകൾ വായ്പകൾ നൽകിയത്. മല്യക്ക് വായ്പ തരപ്പെടുത്താൻ ധനമന്ത്രാലയത്തിലെ ചിലർ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്.
വായ്പയിൽ ഇളവ് നൽകുന്നതിന് 2010 ആഗസ്റ്റ് 18 ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും റിസർവ് ബാങ്കിന് നിർദ്ദേശം നൽകിയിരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.