തിരുവനന്തപുരം: പ്രളയ ബാധിതരോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കൊടും ചതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള. ദുരിതാശ്വാസ ഫണ്ട് ചെലവാക്കിയതുമായി ബന്ധപ്പെട്ട് ധവളപത്രമിറക്കണമെന്നും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് ധർണ്ണയിൽ ശ്രീധരൻ പിളള പറഞ്ഞു.
ഡാം മനേജ്മെന്റിൽ ൽ ഉണ്ടായ ഗുരുതരമായ വീഴ്ച്ചയാണ് പ്രളയത്തിന് കാരണമെന്ന് ഒ രാജഗോപാൽ എം എൽ എ പറഞ്ഞു. ദുരിതാശ്വാസ നിധിയ്ക്കായി പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണം. മുഖ്യമന്ത്രി കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ ബദൽ സംവിധാനം ഒരുക്കേണ്ടിരുന്നത് മുഖ്യ മന്ത്രിയുടെ കടമയായിരുന്നു. ഓഖി ദുരിതാശ്വാസത്തിനായി കേന്ദ്രം നൽകിയ ഫണ്ട് പോലും ശരിയായ രീതിയിൽ സംസ്ഥാന സർക്കാർ വിനിയോഗിച്ചിരുന്നില്ലെന്നും രാജഗോപാൽ പറഞ്ഞു.
ദുരന്ത നിവാരണത്തിൽ സര്‍ക്കാരിന്റെ അനാസ്ഥയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍, സര്‍വ്വകക്ഷി മേല്‍നോട്ടം ഏര്‍പ്പെടുത്തുക, ദുരിതാശ്വാസ വിതരണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബിജെപി ജനകീയ ധര്‍ണ്ണ നടത്തിയത്.
ഇതേ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനമൊട്ടാകെ ബിജെപി സമര പരിപാടികൾ സംഘടിപ്പിക്കും. സെപ്തംബര്‍ 17ന് ജില്ലാ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും, സെപ്തംബര്‍ 18 മുതല്‍ 23 വരെ പഞ്ചായത്ത് തല ധര്‍ണ്ണകളും സംഘടിപ്പിക്കുന്നുണ്ട്.