ശ്രീനഗർ ; കശ്മീരിലെ 200 കൊടും ഭീകരർക്ക് പിന്നാലെയാണ് ഇന്ത്യൻ സേന.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയും,കശ്മീരിലെ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ഇവർക്കെതിരെ ശക്തമായ സൈനിക ഓപ്പറേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബ്രിഗേഡിയർ സച്ചിൻ മാലിക്ക് പറഞ്ഞു.
തെക്കൻ കശ്മീരിൽ മാത്രം 15 ശതമാനത്തോളം വിദേശ ഭീകരരർ തമ്പടിച്ചിട്ടുണ്ട്.ഇവരെ ഉന്മൂലനം ചെയ്യുക മാത്രമല്ല,യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നത് തടയാനും സാധിക്കും.
കുല്‍ഗാം ജില്ലയിൽ സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സച്ചിൻ മാലിക്ക്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലഷ്ക്കർ,ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് കൊല്ലപ്പെട്ടത്.ബാങ്ക് കൊള്ള,ആയുധ കടത്ത് എന്നിവയിൽ പ്രതികളാണിവർ.