മുംബൈ ; സ്ത്രീശാക്തീകരണത്തിൽ പുതിയൊരു തുടക്കം കുറിക്കുകയാണ് മുംബൈയിലെ റായ്ഗഡ് ജില്ലയിലെ ചെറിയൊരു ഗ്രാമമായ മൊഹോപാഡ . ഗ്രാമത്തിലെ സ്ത്രീകൾക്കും ഇനി പുരോഹിതകളാകാം. അതിനായി സംസ്കൃതവും,മറ്റും പഠിപ്പിക്കുന്ന ബിരുദസർട്ടിഫിക്കറ്റ് ഗ്രാമത്തിലെ 150 സ്ത്രീകൾക്കാണ് ലഭിച്ചത്.
പുരുഷമാർ ചെയ്ത എല്ലാ പൂജകളും സ്ത്രീകൾക്കും ചെയ്യാൻ അവസരം.
ഇക്കഴിഞ്ഞ ഗണേശോത്സവത്തിലാണ് മുംബൈ പുതിയൊരു മാറ്റത്തിനു തുടക്കമിട്ടത്. സ്വന്തം വീടുകളിൽ തന്നെയാണ് 150 ഓളം വരുന്ന സ്ത്രീകൾ പൂജ നടത്തിയത്. കഴിഞ്ഞ 18 വർഷമായി ഈ അവകാശം നേടിയെടുക്കാൻ മുംബൈയിലെ സ്ത്രീകൾ ശ്രമിക്കുന്നുണ്ടായിരുന്നു.അതിൽ മുൻപന്തിയിലുണ്ടായിരുന്നത് വിരമിച്ച അദ്ധ്യാപികയായ രാമേശ്വർ കർവെയാണ്. പൂജകൾ നടത്തുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രത്യേക വിദ്യാഭ്യാസ സമ്പ്രദായവും ഇവരുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
സംസ്കൃതവും,ശ്ലോകങ്ങളും ചേർന്നതായിരുന്നു പുരോഹിതകൾക്കായുള്ള പഠനരീതി.നിരവധി എതിർപ്പുകൾക്കും,അവഗണനകൾക്കും ശേഷമാണ് തങ്ങൾക്ക് ഇത്തരമൊരു അവസരം ലഭിച്ചതെന്ന് പുരോഹിതകളായ സ്ത്രീകൾ പറഞ്ഞു.
ഇനി പുരുഷന്മാർ ചെയ്യുന്ന ശാനി ശാന്തി പൂജ,വിവാഹചടങ്ങുകളിലെ പൂജകൾ എന്നിവ ഇനി സ്ത്രീകൾക്കും ചെയ്യാം.
സ്ത്രീ ശാക്തീകരണത്തിൽ രാജ്യം എത്രത്തോളം മുന്നോട്ട് കുതിച്ചുവെന്നതിന്റെ തെളിവാണിതെന്നാണ് ഗ്രാമത്തിലെ സ്ത്രീകൾ ഒന്നടങ്കം പറയുന്നത്.