സന്നിധാനം: കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പൻമാർക്ക് പ്രസാദം വിതരണം ചെയ്തു. പ്രളയത്തിന് ശേഷം ആദ്യമായാണ് ശബരിമല നടതുറക്കുന്നത്.
കനത്ത മഴയാണ് സന്നിധാനത്ത്. മഴയെ അവഗണിച്ചും വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കന്നിമാസ പൂജകൾക്ക് ശേഷം സെപ്റ്റംബർ 21 ന് നടയടക്കും.
പ്രളയം പമ്പയിൽ വിതച്ച നാശ നഷ്ടങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിലക്കൽ വരെ മാത്രമെ പ്രവേശനമുള്ളു. നിലക്കലിൽ നിന്ന് കെഎസ്ആർടിസി മാർഗമാണ് തീർത്ഥാടകർക്ക് പമ്പയിലേക്ക് എത്തുന്നത്.
ശബരിമലയിലേക്കുള്ള ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് നിറപുത്തരി, ഓണപൂജ അടക്കമുള്ള പൂജകള്‍ക്ക് ഭക്തര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.