അഞ്ചു കേരള നേതാക്കളാണ് കരുണാകരനെ ചതിച്ചതെന്ന് മകൾ പറഞ്ഞപ്പോൾ മകൻ പ്രതികരിച്ചത് ബുദ്ധിപരമായാണ് . കേരളത്തിലെ നേതാക്കളാരും കരുണാകരനെ ചതിച്ചിട്ടില്ലെന്നാണ് മകൻ മുരളീധരന്റെ അഭിപ്രായം .അച്ഛനതൊന്നും പറഞ്ഞിട്ടില്ലത്രെ .പദമജയോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതവരോട് ചോദിക്കണം തനിക്കറിയില്ല.
എന്നാൽ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞ അക്കാലത്ത് കരുണാകരന്റെ രാജി ആവശ്യപ്പെട്ട് ഘടക കക്ഷി നേതാക്കളും കോൺഗ്രസിലെ തന്നെ കരുണാകര വിരുദ്ധരും ഡൽഹിയിൽ കുറെ ചവിട്ടിത്തേച്ചിരുന്നു. എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രധാനമന്ത്രി നരസിംഹറാവുവിനെ കണ്ടിരുന്നു.
അന്ന് കൽപ്പറ്റയിൽ എം.എൽ.എമാരായ റോസക്കുട്ടി ടീച്ചറും രാഘവൻ മാസ്റ്ററും നേതൃത്വം വഹിച്ച കോൺഗ്രസ് ഐ മാർച്ചിനെപ്പറ്റി നിയമസഭയിൽ പരാമർശമുണ്ടായിരുന്നു. പത്രങ്ങളിൽ വന്ന മുദ്രാവാക്യങ്ങൾ ലോനപ്പൻ നമ്പാടൻ സഭയിൽ വായിക്കുകയും ചെയ്തു.
കെ കരുണാകരനെ താഴെയിറക്കാൻ
നീക്കം നടത്തും കുഞ്ഞാലിക്കുട്ടി
ഓർത്തു കളിച്ചോ സൂക്ഷിച്ചോ
മുസ്ലിം ലീഗിൻ നാറികളേ
കുഞ്ഞാലിക്കുട്ടിയുടെ പട്ടികളേ
ലീഡറേ മാറ്റാൻ നോക്കണ്ടാ
കുഞ്ഞാലിക്കുട്ടി തെമ്മാടി
ഭരണം ഞങ്ങൾക്ക് പുല്ലാണ്
പാണക്കാട്ടെ പട്ടികുരച്ചാൽ
ഏറ്റു കുരയ്ക്കും പട്ടികളേ
നിങ്ങൾ ആരാ ലീഡറെ മാറ്റാൻ
ആദർശ വാദീ , അവസരവാദീ
അധികാര മോഹീ, ഏകേ ആന്റണീ
രാജിവയ്ക്കൂ പുറത്തു പോകൂ
കരുണാകരനെ തെറി പറയാൻ
നീയാരാണെടാ ഉമ്മൻ ചാണ്ടീ.
അന്ന് ആ മാർച്ചിൽ വിളിച്ച മുദ്രാവാക്യങ്ങളിൽ നിന്ന് തന്നെ കരുണാകരനെ ചതിക്കാൻ നിന്നവർ ആരെന്ന് മനസ്സിലാകും. കോൺഗ്രസിലെ ആദർശവാദിയെന്ന് അവകാശപ്പെടുന്ന വിഎം സുധീരനും അന്ന് കരുണാകരനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. മുസ്ലിം ലീഗും കേരള കോൺഗ്രസും അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചതുമില്ല. വോട്ട് സർക്കാരിന് അനുകൂലമായി ചെയ്തെങ്കിലും.
അന്ന് കിങ്ങിണിക്കുട്ടൻ എന്ന് ഇരട്ടപ്പേരു കിട്ടിയിരുന്ന കെ മുരളീധരൻ പക്ഷേ ഇപ്പോൾ സൗകര്യ പൂർവ്വം അതൊക്കെയങ്ങ് മറന്നതാണ്. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എട്ടു നിലയിൽ പൊട്ടിയിരിക്കുന്ന പാർട്ടിക്ക് ഇനി കേരളത്തിൽ ഒരു പണി കൊടുക്കേണ്ട എന്നു വച്ചായിരിക്കാം. അല്ലാതെ ആ അഞ്ചു പേരെ മുരളീധരന് അറിയാഞ്ഞിട്ടല്ല