നിലയ്ക്കൽ: പമ്പാ- നിലയ്ക്കൽ റൂട്ടിലെ കെഎസ്ആർടിസി നിരക്ക് വർദ്ധനവിൽ പ്രതിഷേധവുമായി ദേവസ്വം ബോർഡ്. നിരക്ക് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ സേവനം പമ്പയിൽ ആവശ്യമില്ല. ഗതാഗത മന്ത്രിയെ ദേവസ്വം ബോർഡ് പ്രതിഷേധമറിയിച്ചു.
വർദ്ധനവ് പിന്‍വലിച്ചില്ലെങ്കിൽ ബംഗളൂരുവിൽ നിന്ന് ഇലക്ട്രിക്ക് ബസുകൾ വാടകയ്ക്കെടുക്കുമെന്നും, സൗജന്യ സേവനം നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നിലയ്ക്കൽ- പമ്പ ബസ് ചാർജ് വർധനയിലും ബസ് സർവീസ് വെട്ടിക്കുറച്ചതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം. ശബരിമല തീർത്ഥാടകരും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 31 രൂപയായിരുന്നത് 40 രൂപയായാണ് വർദ്ധിപ്പിച്ചത്.
അതേസമയം, കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പൻമാർക്ക് പ്രസാദം വിതരണം ചെയ്തു. പ്രളയത്തിന് ശേഷം ആദ്യമായാണ് ശബരിമല നടതുറക്കുന്നത്.
കനത്ത മഴയാണ് സന്നിധാനത്ത്. മഴയെ അവഗണിച്ചും വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കന്നിമാസ പൂജകൾക്ക് ശേഷം സെപ്റ്റംബർ 21 ന് നടയടക്കും.