ബംഗളൂരു : ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ചന്ദ്രശേഖർ ബംഗളൂരുവിൽ അന്തരിച്ചു. 76 വയസ്സായിരുന്നു. റഷ്യൻ കമ്പനിയായ ഗ്ളവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽ അനധികൃതമായി അറസ്റ്റിലാകുന്നത്.
കൊടിയ മർദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകർന്ന ചന്ദ്രശേഖർ കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം ബംഗളൂരുവിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം സുപ്രീം കോടതി വിധി വന്നതിന്റെ അന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിൽ ജനറൽ മാനേജരായിരുന്ന കെ ജെ വിജയമ്മയാണ് ഭാര്യ.സംസ്കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ബംഗളൂർ ഹൊബ്ബാളിൽ നടക്കും.