കൊച്ചി: ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചി അലിൻചുവട്ടിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 68 വയസായിരുന്നു. വില്ലനായും നായകനായും മലയാള സിനിമയിൽ തിളങ്ങിയ ക്യാപ്റ്റൻ രാജു 500ൽ അധികം സിനികളിലഭിനയിച്ചിട്ടുണ്ട്.
1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. ആവനാഴി, നാടോടിക്കാറ്റ്, കാബുളിവാല, സിഐഡി മൂസ, പഴശ്ശിരാജ, രതിലയം, ആഗസ്ത് ഒന്ന്, മുംബൈ പൊലീസ് തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് ആണ് അവസാനചിത്രം. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചായിരുന്നു അന്ന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്ന് വരികയായിരുന്നു.
1950ന് ജൂണ്‍ 27ന് കെ.ജി.ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ യുപി സ്കൂളിലും, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജി ബിരുദം നേടിയ രാജു, 21ാം വയസില്‍ ഇന്ത്യന്‍ സേനയില്‍ കമ്മീഷന്‍ഡ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. പട്ടാളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം അമച്വര്‍ നാടക ഗ്രൂപ്പുകളുമായി സഹകരിച്ചിരുന്നു. പിന്നീടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നത്.
നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം ഒരിക്കലും മലയാളികൾ മറക്കാനിടയില്ല. സിഐഡി മൂസയിലെ ഡിറ്റക്ടീവായ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: പ്രമീള, ഏകമകന്: രവിരാജ്. സംസ്കാരം ജന്മനാടായ പത്തനംതിട്ട ഓമല്ലൂരിൽ നടക്കും.