തിരുവനന്തപുരം : രണ്ടു വർഷം മുൻപുള്ള വാർത്ത പുതിയതാക്കി അവതരിപ്പിച്ച ഏഷ്യാനെറ്റിന് . നോട്ട് നിരോധന സമയത്ത് 2016 നവംബറിൽ രാജസ്ഥാൻ എം.എൽ.എ നടത്തിയ പരാമർശമാണ് പുതിയ വാർത്തയായത്. കേന്ദ്രസർക്കാരിനെ ലക്ഷ്യമാക്കി പഴയ വാർത്ത പുതിയതാക്കി അവതരിപ്പിക്കുന്നത് ആരെ സഹായിക്കാനാണെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.
രണ്ടു വർഷം മുൻപ് സംഭവിച്ചതാണെന്ന് വാർത്തയിൽ എവിടെയും പരാമർശമില്ല. വാർത്തയിൽ കൊടുത്തിരിക്കുന്നതാകട്ടെ 2016 കാലത്തെ വീഡിയോയും . ഏഷ്യാനെറ്റിന്റെ വെബ്ബ് സൈറ്റിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത വന്നത്.
പൊതുവെ നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന മലയാള ചാനലിന്റെ വെബ് വിഭാഗത്തിൽ ചില രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ നുഴഞ്ഞു കയറിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ദേശാഭിമാനി ഉൾപ്പെടെയുള്ള പാർട്ടി പ്രസിദ്ധീകരണങ്ങളിലെ വാർത്തകൾ അതേപടി കോപ്പി ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായും ആക്ഷേപങ്ങളുയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ സംഭവം.
ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് സൈറ്റിൽ ജോലി ചെയ്യുന്നവർക്ക് കൂലി കിട്ടുന്നത് എകെജി സെന്ററിൽ നിന്നാണോ അതോ ഇന്ദിരാ ഭവനിൽ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി.
അതേ സമയം പ്രതിഷേധം ഉയർന്നതോടെ വെബ്സൈറ്റിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തു