റിയാദ് ; ഫോബ്സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഉണ്ടായിരുന്ന സൗദി സ്വദേശിയുടെ സ്വത്തുക്കൾ ലേലം ചെയ്യാനൊരുങ്ങുന്നു. സാദ് ഗ്രൂപ്പ് ഉടമ മാൻ അൽ സാനിയുടെ സ്വത്തുക്കളാണ് അടുത്ത മാസം മുതൽ ലേലം ചെയ്യുക.2007 ൽ ഫോബ്സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലുണ്ടായിരുന്നു മാൻ അൽ സാനി.
കോടികൾ കടമെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ഈ നടപടി.2009 മുതലാണ് സാനിയുടെ കമ്പനി കടക്കെണിയിലായത്.കഴിഞ്ഞവര്‍ഷം കടം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മാന്‍ അല്‍ സാനിയെ അറസ്റ്റ് ചെയ്തിരുന്നു.
സാദ് ഗ്രൂപ്പില്‍ നിന്ന് തിരികെ ലഭിക്കാനുള്ള പണത്തിനായി കടം നല്കിയവര് കേസ് നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കടങ്ങള്‍ തീര്ക്കാര് ആസ്തികള്‍ ലേലം ചെയത് വില്ക്കാന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിനായി കണ്‍സോര്‍ഷ്യത്തിനെയും ചുമതലപ്പെടുത്തി.
200 കോടി റിയാല്‍ മൂല്യംവരുന്ന ആസ്തികളാണ് ലേലം ചെയ്യുക. കോബാര്‍, ദമാം എന്നിവിടങ്ങളിലുള്ള വാണിജ്യ ഭൂമി, ഫാം, പാര്‍പ്പിടസമുച്ചയങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 900 വാഹനങ്ങള്‍ ലേലം ചെയ്ത് പണം കടം തീർക്കാൻ ഉപയോഗിച്ചിരുന്നു.