തൃശൂർ ; നാലു കോടിയുടെ മയക്കുമരുന്നുമായി ബീഹാർ സ്വദേശികൾ പിടിയിൽ.മണ്ണുത്തിയിൽ നിന്നാണ് ഹാഷിഷുമായി ഇവരെ പിടികൂടിയത്.
ബീഹാർ സ്വദേശികളായ ജയ് മംഗൾ , ശിപാഹി കുമാർ എന്നിവർ ചേർന്നാണ് ലഹരി കടത്തിയിരുന്നത് . തൃശൂർ ലക്ഷ്യമിട്ടുതന്നെയാണ് ലഹരിയെത്തിച്ചത് . പ്രഫഷണൽ കോളേജ് വിദ്യാർത്ഥികളാണ് പ്രധാന ആവശ്യക്കാരെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി .
അഫ്ഗാനിസ്ഥാനിൽ നിന്ന് നേപ്പാൾ വഴിയാണ് ഹാഷിഷ് തൃശൂരിലെത്തിച്ചത്.ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടാണ് ഇവരെ എക്സൈസ് കുടുക്കിയത്
കഞ്ചാവ് ചെടിയുടെ പശയും പൂവും ഉപയോഗിച്ചുണ്ടാകുന്ന ലഹരി വസ്തുവാണ് ഹാഷിഷ് . ഒരു കടുക്മണിയുടെ അളവിൽ പ്രയോഗിച്ചാൽ വരെ പത്തുമണിക്കൂർ വരെ ഉന്മാദാവസ്ഥ നൽകുന്ന ഹാഷിഷ് ഇത്രയും വലിയ അളവിൽ പിടികൂടുന്നത് തൃശൂരിലാദ്യമാണ് .
തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഗോപകുമാർ നേതൃത്വം നൽകുന്ന സംഘമാണ് പിടികൂടിയത്