അങ്കമാലി ; കണ്മുന്നിൽ മരണം എത്തിയപ്പോഴും, കൊച്ചുമകളെ രക്ഷിക്കാനായിരുന്നു ലിസിയുടെ ശ്രമം.എന്നാൽ വിധിയുടെ നിശ്ചയം മറിച്ചായിരുന്നു.
ആടുമേയ്ക്കുന്നതിനിടെ ട്രാക്കിലേക്ക് കയറിയ വീട്ടമ്മ കൈയ്യിലിരുന്ന കൊച്ചുമകളെ രക്ഷിക്കാനായി ട്രാക്കിനു പുറത്തേയ്ക്ക് എറിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. വീഴ്ച്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റാണ് കുഞ്ഞ് മരിച്ചത്.
കൊരട്ടി പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി (54) കൊച്ചുമകൾ ജുവാന മേരി (ഒന്നര) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം.ആടുകളെ മേയ്ക്കാനാണ് ലിസി കുഞ്ഞുമായി പൊങ്ങം റയിൽ വേ മേൽപ്പാലത്തിനു സമീപമെത്തിയത്.ഇതിനിടെ ആടുകൾ റയിൽ വേ ട്രാക്കിലേക്ക് കയറി.ഇവയ്ക്ക് പിന്നാലെ പോയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടിയുമായി ട്രാക്കിലേക്ക് കയറിയ ശേഷമാണ് ലിസി ട്രയിൻ വരുന്നത് കണ്ടത്.കുഞ്ഞിനെ രക്ഷിക്കാനായി ട്രാക്കിന് പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ച്ചയുടെ ആഘാതത്തിൽ ഗുരുതരമായി കുഞ്ഞിന് പരിക്കേൽക്കുകയായിരുന്നു.
ലിസി സംഭവസ്ഥലത്ത് തന്നെ മരിച്ചു.ജുവാനയെ ട്രയിൻ യാത്രക്കാർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.