തിരുവനന്തപുരം ;പ്രധാനമന്ത്രിയെ അനുകൂലിച്ചതിനു ഇടതുപക്ഷ അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും പുറത്താക്കിയെന്ന് ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്.അസഹിഷ്ണുത ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലെ സിപിഎമ്മുകാർക്കിടയിലാണെന്ന് ഇതോടെ ബോധ്യമായതായും ഡോക്ടർ അജിത്ത് എസ് മലിയാഡൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എതിർശബ്ദങ്ങളെയും,വിമർശനങ്ങളെയും ഇടതുപക്ഷം എക്കാലവും ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്.സ്വന്തം രാജ്യത്തിനൊപ്പം നിന്നതിന് ഇടതുപക്ഷ അനുഭാവമുള്ള രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും തന്നെ പുറത്താക്കിയതും ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും കൂടുതൽ ഇടത് തീവ്രവാദ ചിന്താഗതിക്കാരുള്ള ആലപ്പുഴ മെഡിക്കൽ കോളജിലെ 1983 ബാച്ചിന്റ്റെ വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് ആദ്യം താൻ പുറത്തായതെന്നും, അതിൽ താൻ കണ്ടതൊക്കെയും ചൈന-പാകിസ്ഥാൻ – സിറിയ – ഇറ്റലി -അനുകൂല എന്നാൽ ഇന്ത്യ വിരുദ്ധ നിലാപാടുകളായിരുന്നുവെന്ന് അദ്ദേഹം തുറന്ന് പറയുന്നു.
അതിലെ തന്റെ ദേശാനുകൂല കാഴ്ച്ചപ്പാട് പലർക്കും അസഹൃമായതായും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
സ്ക്കൂൾ,കോളേജ് കാലഘട്ടത്തിൽ ഇടതുപക്ഷത്തിനൊപ്പം യാത്ര ചെയ്തതിനാൽ ഇടത് സഹചാരികളായ ഡോക്ടർമാരുടെ ഒരു വാട്ട്സാപ് ഗ്രൂപ്പിലും അംഗമായി ,എന്നാൽ എതിർ ശബ്ദങ്ങളെ ഭയപ്പെടുന്നതിലാകാം ഒരാഴ്ച്ചയ്ക്കുള്ളിൽ , ഒരു കാരണവുമറിയിക്കാതെ ഈ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.
ഇപ്പൊൾ വിശ്വാസം നരേന്ദ്രമോഡിയിലാണ്,ഇടത് പാർട്ടികളുടെ സതൃസന്ധതയിൽ അവിശ്വസിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.