തിരുവനന്തപുരം: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാർ നിയമോപദേശം തേടും. വിധിയുടെ വിശദാംശങ്ങൾ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും വിജിലൻസ് ജഡ്ജി ഡി അജിത് കുമാർ വിമർശിച്ചിരുന്നു. വിജിലൻസിന്റെ കൈവശമുള്ള തെളിവുകൾ വിചാരണയ്ക്ക് പര്യാപ്തമാണെന്ന് നേരത്തെ നിയമോപദേശകനായിരുന്ന അഡ്വ കെ പി സതീശൻ പരസ്വമായി വ്യക്തമാക്കുകയും ചെയ്തിതിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം വിജിലൻസ്അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടത് തുടരന്വേഷണത്തിന് തടസ്സമാകില്ലെന്ന് വിജിലൻസ് പ്രൊസിക്യൂട്ടർ സി സി അഗസ്റ്റിൻ കഴിഞ്ഞയാഴ്ച കോടതിയിൽ ബോധിപ്പിച്ചിരുന്നു.
അതുകൊണ്ട് തുടരന്വേഷണത്തിന് സർക്കാർ എതിര് നിൽക്കുകയാണെങ്കിൽ കെ എം മാണിയെ രാഷ്ട്രീയമായി സഹായിക്കിനാണെന്ന ആക്ഷേപമുയരും. മാണി യുഡിഎഫിലേക്ക് തിരിച്ചു പോയതിനാൽ സർക്കാർ തുടരന്വേഷണത്തിന് അനുമതി നൽകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.