കൊച്ചി: ബിഷപ്പ് ഫ്രോങ്കോ മുളക്കലിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കി സമരസമിതി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി. അതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു. നിരപരാധിയെന്ന് അന്വേഷണ സംഘത്തോട് ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി ദുരുദ്ദേശപരമെന്ന് ആരോപണം. ചോദ്യം ചെയ്യൽ നീളാൻ സാദ്ധ്യതയുണ്ട്.
ആവശ്യമെങ്കിൽ അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണ സംഘം. തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിൽ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യംചെയ്യൽ. ബിഷപ്പിനെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.