കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡന്റ് അറസ്ററില്‍. ആലുവ സ്വദേശി ആരിഫ് ബിന്‍ സലീമാണ് അറസ്ററിലായ്. അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ ആസൂത്രകനും കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളുമാണ് ഇയാള്‍. ഇതോടെ കേസിലെ 27 പ്രതികളില്‍ 19 പേര് പിടിയിലായി.
അഭിമന്യൂവിന്റ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ സംഘത്തിലും കൃത്യത്തില്‍ നേിട്ട് പങ്കെടുത്ത 15 പേരിലും ആരിഫ് ഉള്ളതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷമാകും ആരിഫിനെ കോടതിയില്‍ ഹാജരാക്കുക. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്ററഡി അപേക്ഷ നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ 2നാണ് അഭിമന്യൂ എസ്.ഡി.പി.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും ആയുധപരിശീലനം നേടിയ കൊലയാളി, കൃത്യത്തിന് ഉപയോഗിച്ച ആയുധം, കൊലപാതകത്തിന് നിര്‍ദ്ദേശം നല്കിയ എസ്ഡി.പി.ഐ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കള്‍, തുടങ്ങിയ പ്രധാന തെളിവുകള്‍ പോലിസിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ആരിഫും കേസിലെ മുഖ്യപ്രതി എന്ന് സംശിക്കുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഹാഷിമും ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എട്ട് പതികള്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതുവരെ പിടിയിലായ 9 പേര് കോടതിയില്‍ നിന്നും ജാമ്യം നേടി ജയില്‍ മോചിതരായി പുറത്തുണ്ട്. അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ പങ്കാളികളായ എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് നേതാക്കളിലേക്ക് അന്വേഷണം നീളുന്നതിന് സര്‍ക്കാര്‍ തന്നെ വിലക്കിയതായി ആക്ഷേപം നിലനില്‍ക്കുകയാണ്.