കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുമില്ല. നിരവധി കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും മൊഴികളിൽ പൊരുത്തക്കേടുകൾ ഏറെയെന്നും അന്വേഷണസംഘം. രണ്ടാം ദിനവും ബിഷപ്പിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരും.
തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിൽ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. ബിഷപ്പിനെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, ഫ്രാങ്കോ മുളക്കലിനെ ജലന്ധർ രൂപതയുടെ സ്ഥാനങ്ങളിൽ നിന്ന് താൽക്കാലികമായി നീക്കി. മുംബൈ രൂപത സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല.