ന്യൂഡൽഹി ; വരുന്ന നാലുവർഷത്തിനുള്ളിൽ ഇന്ത്യ 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ലക്ഷ്യം നേടിയെടുക്കാൻ ശക്തമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാനും സർക്കാരിന് മടിയില്ല,അദ്ദേഹം പറഞ്ഞു. രാജ്യാന്തര കൺവൻഷൻ കേന്ദ്രത്തിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്.2.6 ലക്ഷം, ഡോളറാണ് മൊത്തം ആഭ്യന്തര ഉദ്പാദനം.2022നകം ജിഡിപി ഇരട്ടിയോളമാകുമെന്നാണു വിലയിരുത്തൽ, അദ്ദേഹം പറഞ്ഞു. ഐടി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വൻ തോതിൽ തൊഴിൽ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളർച്ച കൈവരിക്കും.മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ മൊബൈൽ നിർമ്മാണത്തിന്റെ 80 ശതമാനവും ഇന്ത്യയിലായതോടെ ലാഭിക്കാനായത് 3 ലക്ഷം കോടി രൂപയാണ്.
ദേശതാല്പര്യം മുൻ നിർത്തിയാണ് ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കിനു രൂപം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.