ന്യൂഡൽഹി ; രാജ്യത്തെ കോളേജുകളിൽ ഈ മാസം 29 ന് സർജ്ജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കാനുള്ള തീരുമാനത്തെ എതിർത്ത കോൺഗ്രസിന് മറുപടിയുമായി കേന്ദ്രസർക്കാർ. സർജ്ജിക്കൽ സ്ട്രൈക്ക് ആചരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയമല്ല,രാജ്യസ്നേഹമാണുള്ളതെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര് പറഞ്ഞു.
നിർബന്ധിതമായ നിർദേശമല്ല യുജിസി നൽകിയിരിക്കുന്നത്.ഉചിതമായ തീരുമാനം കോളേജുകൾക്ക് തീരുമാനിക്കാം.സര്‍ജിക്കല്‍ സ്ട്രൈകിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്താവുന്ന പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് യുജിസി ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനു വേണ്ടി പോരാടിയ സേനയ്ക്ക് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായാണ് യുജിസി ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വച്ചത്.