ന്യൂഡൽഹി ; കശ്മീരിൽ ഇന്ത്യൻ പൊലീസുകാരെ ഭീകരർ കൊലപ്പെടുത്തിയതിനു പിന്നാലെ പാകിസ്ഥാനുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറി.
ഭീകരതയ്ക്ക് മണ്ണ് വിട്ട് നൽകുന്ന പാകിസ്ഥാനുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.അതിർത്തിയിൽ ബി എസ് എഫ് ജവാനെ കഴുത്തറത്ത് കൊലപ്പെടുത്തിയതും ഇന്ത്യയെ പ്രകോപിച്ചിട്ടുണ്ട്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കയച്ച കത്തിൽ ഇന്ത്യ-പാക് ചർച്ചകൾ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക്കിൽ നടക്കുന്ന പൊതു സമ്മേളനത്തിനൊപ്പം ഇന്ത്യ,പാക് വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്താനായിരുന്നു തീരുമാനം.
സുഷമ സ്വരാജിനും പാക് വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.എന്നാല്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തേണ്ട സാഹചര്യമല്ല ഇപ്പോൾ നിലനില്‍ക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നാല് പേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ ജോലി രാജി വക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്നായിരുന്നു ഭീകരരുടെ ഭീഷണി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയത്.