കൊച്ചി ; കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പാരമർശം വർഗീയ മുതലെടുപ്പിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. വിഷയത്തിൽ പാർട്ടിയും സർക്കാരും രണ്ടു തട്ടിലാണ്. സി പി എമ്മിന്റെ തരംതാണ രാഷ്ട്രീയം കേരളത്തിലെ പ്രബുധരായ ജനങ്ങൾ അർഹിക്കുന്ന അവജ്ഞതയോടെ തള്ളണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കന്യസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബിജെപിയും സംഘ പരിവാറുമാണെന്നായിരുന്നു കോടിയേരിയുടെ പരാമർശം. വിവരക്കേടിന്റെ പേര്മാറ്റി കോടിയേരി എന്നാക്കാനാണ് ദേശാഭിമാനിയിലെ ലേഖനം വായിച്ചപ്പോൾ തോന്നിയത്. കന്യസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബിജെപി ആണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ എന്നും ശ്രീധരൻ പിള്ള ചോദിച്ചു.
നവ കേരളമെന്ന പേരിൽ സർക്കാർ നടത്തുന്ന പിരിവിനെ അംഗീകരിക്കാനാകില്ല. സംസ്ഥാനത്ത് വെള്ളപൊക്ക മാഫിയായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.