കോട്ടയം; ജലന്ധർ രൂപതാ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്കു നയിച്ചതിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടലും. കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അന്വേഷണം കാര്യക്ഷമമാക്കണമെന്ന് പഞ്ചാബിലെയും,കേരളത്തിലെയും മുഖ്യമന്ത്രിമാരോടും,പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു.
കേസിൽ പൊലീസ് ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചിരുന്നു.നടപടി ഉണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കുമെന്നു നാടുകുന്നിലെ കോൺവെന്റിലെത്തിയ രേഖാശർമ്മ കന്യാസ്ത്രീയ്ക്ക് ഉറപ്പ് നൽകിയിരുന്നു.മാത്രമല്ല മഠത്തിന്റെ ചുമരിലുള്ള ഫ്രാങ്കോയുടെ ചിത്രം മാറ്റണമെന്നും രേഖാ ശർമ്മ നിർദേശിച്ചിരുന്നു.
പിസി ജോർജ്ജ് കന്യസ്ത്രീയെ അപമാനിച്ച് നടത്തിയ പരാമർശത്തെ തുടർന്നാണ് കമ്മീഷൻ കേസിൽ ഇടപെട്ടത്.