പാലാ ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിങ്കളാഴ്ച്ചവരെ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പാലാ മജിസ്ട്രേട്ട് കോടതിയിലാണ് ബിഷപ്പിനെ ഹാജരാക്കിയത്.മൂന്ന് ദിവസം ഫ്രാങ്കോയെ കസ്റ്റഡിയിൽ ലഭിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.എന്നാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്കി.
ഇതിനോടകം തെളിവെടുപ്പുകളും പൂർത്തീകരിച്ച്,ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധനയും പൂർത്തീകരിക്കണം.രണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.