ന്യൂഡൽഹി ; അഫ്ഗാനിസ്ഥാനും,ഇറാഖും കഴിഞ്ഞാൽ ലോകത്ത് ഭീകരതയുടെ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയ രാജ്യം ഇന്ത്യയെന്ന് അമേരിക്കൻ മന്ത്രാലയ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഭീകര സംഘടന കമ്മ്യൂണിസ്റ്റ് ഭീകരരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും കമ്മ്യൂണിസ്റ്റ് ഭീകരരാണ് നടത്തിയിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന ഐഎസാണ്. താലിബാന്, അല്‍ഖ്വയ്ദ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2017ല്‍ ഇന്ത്യയിലുണ്ടായ 860 ഭീകരാക്രമണങ്ങളില്‍ 25 ശതമാനവും ജമ്മുകശ്മീരിലാണ്. ഇന്ത്യയും പാകിസ്ഥാനും നേരിടുന്ന ഭീകരാക്രമണങ്ങളില്‍ വലിയ അന്തരമുണ്ടെന്നും കണക്കുകളിൽ നിന്ന് വ്യക്തമാണ്.
പാക് മണ്ണില്‍ നിന്നുള്ള ഭീകരരാണ് ഇന്ത്യയില്‍ ആക്രമണം നടത്തുന്നത്. പതിറ്റാണ്ടുകളായി തങ്ങള്‍ പോറ്റിവളര്ന്നുള്ള അതേ ഭീകരരാണ് ഇന്നു പാക്കിസ്ഥാന് ഭീഷണിയായി വളരുന്നത്. അതെ സമയം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കുറഞ്ഞുവരികയാണെന്ന് യുഎസ് രേഖകള്‍. 2016ല്‍ 338 മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഉണ്ടായത്.
2017ല്‍ ഇത് 295 ആയി കുറഞ്ഞു. മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കും നക്സലുകള്‍ക്കും എതിരെ കൈക്കൊണ്ട ശക്തമായ നടപടികളാണ് ഭീകരത കുറയാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ നട്ടെല്ലൊടിച്ച പ്രവർത്തനമാണ് കഴിഞ്ഞ നാലു വർഷമായി കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേറ്റാനും മോദിക്ക് കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരരിൽ നിന്നും കണ്ടെടുത്ത കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.