തിരുവനന്തപുരം ; സാലറി ചലഞ്ചിന് വിസമ്മത പത്രം നൽകിയ ഉദ്യോഗസ്ഥർക്ക് ഇനിയും അവസരം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി വിസമ്മത പത്രം നൽകിയവർ സമ്മതപത്രം നൽകണം എന്ന് ചൂണ്ടികാട്ടിയുള്ള പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഉദ്യോഗസ്ഥർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന്റെ സമയം ഇന്ന് അവസാനിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാരിൽ 15 ശതമാനം പേർ സാലറി ചലഞ്ചിനെതിരെ വിസമ്മതപത്രം നൽകി എന്നാണ് സർക്കാർ കണക്ക്.
സാലറി ചലഞ്ച് അവസാനിച്ചപ്പോൾ സംസ്ഥാനത്തെ മൊത്തം കണക്ക് പുറത്തു വന്നിട്ടില്ല. സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പിലെ 516പേരും ധനമന്ത്രാലയത്തിലെ 143 പേരും നിയമമന്ത്രാലയത്തിലെ 39 പേരും വിസമ്മത പത്രം നൽകി. അതെസമയം ചലഞ്ചിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിച്ച് ധനമന്ത്രി പെൻഷൻ സംഘടനകളുടെ യോഗം വിളിച്ച് ചേർത്തിരുന്നു.
യോഗത്തിൽ ചില സംഘടനകൾ പ്രതിഷേധം അറിയിച്ചു. അതെസമയം പെൻഷൻ വാങ്ങുന്നവരിൽ നിന്നും നിർബന്ധിത പിരിവ് ഉണ്ടാകില്ലെന്നും താല്പര്യമുളളവര് ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും ധനമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും