കശ്മീർ ; ഇന്ത്യൻ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഭീകരർക്ക് നിർദേശം നൽകിയത് പാക് ഐ എസ് ഐ യെന്ന് കണ്ടെത്തി. ഐ എസ് ഐ ഏജന്റുമാർ കശ്മീരിലെ ഭീകരർക്ക് അയച്ചു കൊടുത്ത മൊബൈൽ സന്ദേശങ്ങളാണ് ഇന്ത്യ ചോർത്തിയത്.മാത്രമല്ല ഇന്ത്യൻ ബി എസ് എഫ് ജവാനെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. .ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും പിന്മാറിയത്.
ഇന്ത്യ ചർച്ചയിൽ നിന്നും പിന്മാറിയതിനെ വിമർശിക്കുന്നതിനിടെ ബി എസ് എഫ് ജവാനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.അതേ സമയം മൂന്ന് പൊലീസുകാരുടെ മരണത്തെ കുറിച്ച് പ്രതികരിച്ചതുമില്ല.
പൊലീസുകാരെ എങ്ങനെ തട്ടിക്കൊണ്ടുപോകണമെന്നും,കൊലപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.കൊല്ലപ്പെട്ട ഓരോ പൊലീസുകാരെയും പേരെടുത്ത് പറയുന്നുണ്ട്.ഫിര്‍ദസ് അഹ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹ്മദ് ധോബി, ഫയാസ് അഹമ്മദ് ഭാട്ട് എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്ന് പേര് സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരും ഒരാള്‍ കോണ്‍സ്റ്റബിളുമാണ്. പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ ജോലി രാജി വക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്നായിരുന്നു ഭീകരരുടെ ഭീഷണി.1.2 ലക്ഷം അംഗബലമുള്ള ജമ്മു കശ്മീർ പൊലീസ് സേനയിലെ 30,000 എസ്പിഒ ഓഫിസർമാരോടാണ് ഹിസ്ബുൽ ഭീകരർ രാജി ആവശ്യപ്പെടുന്നത്.