വിശാഖപട്ടണം ; ആന്ധ്രാപ്രദേശിൽ ടിഡിപി എം എൽ എ യേയും മുൻ എം എൽ എ യേയും കമ്മ്യൂണിസ്റ്റ് ഭീകരർ വെടിവച്ച് കൊന്നു.ആരാക്കു എം എൽ എ കെ സർവ്വേശ്വര റാവു,മുൻ എം എൽ എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.തൊട്ടടുത്തുനിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഇരുവർക്കും നേരത്തെ ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു.
2014 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് സർവ്വേശ്വര റാവു തെരഞ്ഞെടുക്കപ്പെട്ടത്.2016 ൽ റാവു ടിഡിപി യിലേക്ക് മാറുകയായിരുന്നു.