ന്യൂഡൽഹി ; യുദ്ധത്തിനു തയ്യാറാണെന്ന പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്.മറ്റൊരു സർജ്ജിക്കൽ സ്ട്രൈക്കിനു സമയമായെന്നാണ് ബിപിൻ റാവത്തിന്റെ പ്രതികരണം.
അതിർത്തിയിലെ സങ്കീർണ്ണമായ അവസ്ഥയ്ക്ക് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ഭീകരരെയോ,സൈന്യത്തെയോ നിയന്ത്രിക്കൻ പാക് സർക്കാരിനു കഴിയുന്നില്ല.പാക് സർക്കാരിന്റെ നിലപാടിലും യാതൊരു മാറ്റവുമില്ല, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരെ തകർക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്.അതിർത്തിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാനാണ് പാക് സൈന്യവും,ഭീകരരും ശ്രമിക്കുന്നത്.അതിനുവേണ്ടിയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പൊലീസുകാരെയും,ബി എസ് എഫ് ജവാനെയും കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കരസേന മേധാവി ബിപിൻ റാവത്ത് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യൻ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഭീകരർക്ക് നിർദേശം നൽകിയത് പാക് ഐ എസ് ഐ യെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഐ എസ് ഐ ഏജന്റുമാർ കശ്മീരിലെ ഭീകരർക്ക് അയച്ചു കൊടുത്ത മൊബൈൽ സന്ദേശങ്ങളാണ് ഇന്ത്യ ചോർത്തിയത്.മാത്രമല്ല ഇന്ത്യൻ ബി എസ് എഫ് ജവാനെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. .ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും പിന്മാറിയത്.