കൊൽക്കത്ത ; ‘ എനിക്ക് പഠിക്കണം,വിവാഹം വേണ്ട ‘ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപേക്ഷ കേട്ട പൊലീസുകാർ ഒന്ന് ഞെട്ടി.പശ്ചിമ ബംഗാളിലെ ജിബാൻ താലയിലാണ് ബാലവിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെത്തിയത്.
ശനിയാഴ്ച്ചയായിരുന്നു സംഭവം.സ്ക്കൂളിൽ നിന്നും രണ്ടര കിലോമീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടി പൊട്ടികരഞ്ഞാണ് തന്റെ അവസ്ഥ പൊലീസുകാരോട് പറഞ്ഞത്.ആറുമാസമായി പിതാവ് തനിക്കായി വരനെ തേടുകയായിരുന്നുവെന്നും,ഇപ്പോൾ വിവാഹം വേണ്ടെന്ന തന്റെ കരച്ചിലൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും,ഇപ്പോൾ വിവാഹം ഉറപ്പിച്ചെന്നും രക്ഷിക്കണമെന്നുമായിരുന്നു പെൺകുട്ടിയുടെ അപേക്ഷ.
പോലീസ് സ്റ്റേഷനില്‍ നിന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് അവളെ വീട്ടിലേക്ക് തിരിച്ചയച്ചത്. വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ബാലവിവാഹം കുറ്റമാണെന്ന് വ്യക്തമാക്കിയ ശേഷം വിവാഹപ്രായം എത്തിയതിന് ശേഷം മാത്രമേ മകളെ വിവാഹം കഴിപ്പിക്കുകയുള്ളുവെന്നും പിതാവില്‍ നിന്ന് എഴുതിവാങ്ങി.