കൊച്ചി ; ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ഫാദർ ലോറൻസ് ചാട്ടുപറമ്പിലിന്റെ സഹോദരൻ തോമസിനെതിരെയാണ് കേസ്.
കുറവിലങ്ങാട് മഠത്തിലിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.ഡിജിപി,കോട്ടയം പൊലീസ് സൂപ്രണ്ട് എന്നിവർക്കാണ് കന്യാസ്ത്രീയുടെ കുടുംബം പരാതി നൽകിയത്.
ഇവരിൽ പലർക്കുമെതിരേ ഫ്രാങ്കോയുടെ ആളുകൾ കള്ളക്കേസുകളും നൽകിയിട്ടുണ്ട്. പീഡനത്തിന്നെതിരേ സജീവമായി സമരം ചെയ്യുകയും മാദ്ധ്യമങ്ങളോട് സംസാരിയ്ക്കുകയും ചെയ്തതിനാണ് വധഭീഷണിയുണ്ടായത്.
കന്യാസ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് അസം സ്വദേശിയായ പിന്റുവിനെ കൊണ്ട് അഴിച്ചു മാറ്റിക്കാൻ ബിഷപ്പിന്റെ അനുയായിയുടെ സഹോദരൻ നിർദേശം നൽകിയിരുന്നതായാണ് ആരോപണം. ഇക്കാര്യം പിന്റു തന്നെ കന്യാസ്ത്രീകളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി വൈദികൻ ലോറൻസ് ചുട്ടുപ്പറമ്പിലിന്റെ സഹോദരൻ തോമസാണ് പിന്റുവിനെ സമീപിച്ച് നിർദേശം നൽകിയതെന്നും പരാതിയിൽ പറയുന്നു.
കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കാന്‍ ശ്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതിന് തോമസിനെതിരെ മറ്റൊരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.