പതിനാറുവർഷമാണ് ബാലഭാസ്ക്കറും,ഭാര്യ ലക്ഷ്മിയും തേജസ്വനിയ്ക്കായി കാത്തിരുന്നത്,എന്നിട്ട് അവൾ പോയി മറഞ്ഞത് വെറും രണ്ടു വർഷത്തെ സ്നേഹം പകർന്നു നൽകിയിട്ട്.
2001 ലായിരുന്നു ബാലഭാസ്ക്കറും,ലക്ഷ്മിയും തമ്മിലുള്ള വിവാഹം.യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠികളായിരുന്നു ഇരുവരും.വിവാഹം കഴിഞ്ഞ് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾകും,നേർച്ചകാഴ്ച്ചകൾക്കും ശേഷമായിരുന്നു തേജസ്വിനിയുടെ ജനനം.
കുഞ്ഞിന്റെ നേർച്ചയുമായി ബന്ധപ്പെട്ട് തൃശൂരിൽ പോയി മടങ്ങുംവഴിയായിരുന്നു അപകടം.തിരുവനന്തപുരം ടെക്നോസിറ്റിക്കടുത്തായിരുന്നു അപകടം നടന്നത്.ഹൈവേ പൊലീസാണ് ആദ്യം ഓടിയെത്തിയത്.കാറിന്റെ ചില്ലുകൾ പൊട്ടിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.എന്നാൽ ആശുപത്രിയിലെത്തിച്ച് അധികം വൈകും മുൻപ് തന്നെ മരണം സ്ഥിരീകരിച്ചു.
ബാലഭാസ്ക്കർ,ലക്ഷ്മി,ഡ്രൈവർ അർജ്ജുൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.