വത്തിക്കാൻ: മാറ്റത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സഭ കാലത്തിനൊത്ത് മാറണമെന്നും ഭാവി തലമുറയെ സഭക്കൊപ്പം ചേർത്ത് നിർത്തണമെന്നും മാർപാപ്പ പറഞ്ഞു. ലൈംഗികാരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്നും അകറ്റുകയാണ്. എസ്റ്റോണിയയിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.
തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഭ ശ്രമിക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളിൽ ശക്തമാണ്. ബൂമി തട്ടിപ്പ് കേസിലും ലൈംഗീകാരോപണ കേസിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതിൽ അവർ അസംതൃപ്തരാണെന്നും മാർപ്പാപ്പ പറഞ്ഞു.
ജര്‍മനിയില്‍ ബിഷപ്പുമാര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട പീഡന പരമ്പരകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റത്തിനുള്ള ആഹ്വാനം. ഒപ്പം കേരളത്തിലടക്കം നടക്കുന്ന സംഭവവികാസങ്ങളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.