തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതി. ബാലഭാസ്ക്കർ കണ്ണുകൾ തുറന്നു. ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തന്നെ തുടരുകയാണ്.
ഇന്നലെ പുലർച്ചെ 4.30ന് കഴക്കൂട്ടം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം നഷ്ടമായി മരത്തിൽ ഇടിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ രണ്ട് വയസുള്ള മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു.
തൃശൂർ വടക്കുംനാഥക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. അപകടത്തിൽ കാറിന്റെ ഡ്രൈവർ അർജുനും ഗുരുതര പരുക്കേറ്റിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.