കണ്ണൂർ : സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സി.പി.എം നിയന്ത്രണത്തിൽ കണ്ണൂർ തളിപ്പറമ്പിലുള്ള പ്രവാസി സംഘത്തിനെതിരെ പരാതിയുമായി പ്രവാസികൾ രംഗത്ത്. ക്ഷേമനിധി അടക്കാൻ നൽകിയ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതായാണ് ആരോപണം.
സി.പി.എം നിയന്ത്രിത പ്രവാസി സംഘത്തിൽ രണ്ട് വർഷത്തോളമായി പ്രവാസികൾ ഗഡുക്കളായി നൽകിയ തുകയാണ് ക്ഷേമ നിധിയിലേക്ക് അടക്കാതെ തിരിമറി നടത്തിയത്. ക്ഷേമ നിധിയിലേക്ക് 215രൂപയാണ് പ്രതിമാസ ഗഡുവെങ്കിലും 400 രൂപയാണ് ഇവിടെ സ്വീകരിച്ചിരുന്നതെന്നും ആരോപണമുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ളതായതിനാലാണ് പലരും വിശ്വാസത്തോടെ പണമടച്ചത്. എന്നാൽ ഇരുന്നൂറിലേറെ പേരാണ് ഇപ്പോൾ പറ്റിക്കപ്പെട്ടിരിക്കുന്നത്.
https://youtu.be/EXnL6280xw8
പലർക്കും രണ്ടായിരം മുതൽ ഒരു ലക്ഷം രൂപവരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജീവനക്കാരിയാണ് പണം തട്ടിയത് എന്ന് പാർട്ടി നേതൃത്വം പറയുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നവർക്ക് അറിവില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിക്ഷേപകരുടെ നിലപാട്.