കുവൈറ്റ് സിറ്റി : വിസ പുതുക്കുന്നതിന് കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിര്‍ബന്ധമാക്കി മാനവ വിഭവശേഷി വകുപ്പ് പുതിയ മാനദണ്ഡം കൊണ്ടുവന്നതാണ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന നിരവധി എഞ്ചിനീയര്‍മാരെയാണ് പുതിയ മാനദണ്ഡപ്രകാരം ആയോഗ്യരാക്കപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള 19 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് മാത്രമേ കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരമുള്ളതെന്നും സൊസൈറ്റിയുടെ അംഗീകാരം ഇല്ലാത്ത യൂനിവേര്സ്സിറ്റിയില് നിന്നുള്ള എഞ്ചിനീയര്‍മ്മാര്‍ക്ക് തൊഴില്‍ വിസ നല്‍കുകയോ പുതുക്കുകയോ ചെയ്യരുതെന്നും സാസൈറ്റി മേധാവി ഫൈസല്‍ ദുവേയ് അല്‍ അത്താല്‍ പറഞ്ഞു.
കുവൈറ്റ് തൊഴില്‍ മേഖലയില്‍ 40,000 എഞ്ചിനീയര്മാരാണുള്ളത്. ഇതില്‍ 22000 സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 1400 എണ്ണം കുവൈറ്റ് സര്‍ക്കാരിന്റെ അക്രഡിറ്റേഷന് ഉള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവയല്ല. പ്രവൃത്തി പരിചയത്തിന്റെയും ട്രെയ്നിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍ബലത്തില്‍ 300ഓളം എഞ്ചിനീയര്‍മാര്‍ ജോലിചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം എഞ്ചിനീയേഴ്സ് സര്‍ട്ടിഫിക്കറ്റും ഡിപ്ലോമ തലത്തില്‍ യോഗ്യതയുള്ളതാണെന്നും ഇതുപയോഗിച്ചുകൊണ്ടാണ് വിവിധ മേഖലകളില്‍ ജോലിചെയ്തു വരുന്നതെന്നും ഇത് തൊഴില്‍ മേഖളയിലെ നിലവാരത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കുന്നതിനായി എഞ്ചിനീയേഴ്സ് സൊസൈറ്റി അധികൃതര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യാഗവണ്മെന്റ് അംഗീകൃത എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് കുവൈറ്റ് എമ്പസിക്ക് കൈമാറുകയും എമ്പസി അധികൃതര്‍ കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കുവൈറ്റ് സര്‍ക്കാരിന്റെ അക്രഡിറ്റേഷന് ഉള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ അനുമതി നല്‍കേണ്ടതുള്ളൂവെന്നാണ് സൊസൈറ്റിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തുന്നത്.