തിരുവനന്തപുരം ; ശബരിമല സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പ്രതിഷേധ പോലീസ് ജലപീരങ്കിയും ,കണ്ണീർവാതകവും പ്രയോഗിച്ചു.
https://www.youtube.com/watch?v=Co_dnunINXo
പോലീസ് അക്രമത്തിൽ നിരവധി യുവമോർച്ച പ്രവർത്തകർക്കും,മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു.അപ്രതീക്ഷിതമായ കണ്ണീർ വാതക പ്രയോഗത്തിൽ ഒട്ടനവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് നടന്ന ധർണ്ണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.വിഗ്രഹങ്ങളെയും വിശ്വാസങ്ങളെയും തകർക്കുക എന്ന ഇടതുപക്ഷ നയമാണ് ശബരിമല വിഷയത്തിലൂടെ പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
വിഷവാതകങ്ങൾ പ്രയോഗിച്ച് അയ്യപ്പ ഭക്തരെ നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നും. മുന്നറിയിപ്പുകളില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പോലീസ് നടപടിയിൽ അന്വേഷണം വേണമെന്നും സുരേഷ് ആവശ്യപ്പെട്ടു.