വത്തിക്കാൻ: ബാലപീഡനത്തിൽ ആരോപണം നേരിടുന്ന രണ്ടു ചിലിയൻ ബിഷപ്പുമാരുടെ പൗരോഹിത്യ പദവി ഫ്രാൻസിസ് മാർപ്പാപ്പ റദ്ദാക്കി. ലാ സെറെന്നോ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ ജോസ് കോക്സ് ഹുനിയസ്, ഇക്വിക് ആർച്ച് ബിഷപ്പ് മാക്രോ അന്റോണിയോ ഓർഡെനെസ് ഫെർണാണ്ടസ് എന്നിവരെയാണ് പുറത്താക്കിയത്.
ചിലി പ്രസിഡന്റും മാർപാപ്പയും തമ്മിലെ കൂടിക്കാഴ്ചക്കുശേഷമാണ് വത്തിക്കാൻ തീരുമാനം പുറപ്പെടുവിച്ചത്. തീരുമാനം അന്തിമമാണെന്നും ഇരുവർക്കും അപ്പീൽ നൽകാൻ കഴിയില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.
കത്തോലിക്ക സഭയിലെ പുരോഹിതർക്ക് ലഭിക്കുന്ന കടുത്ത ശിക്ഷയിലൊന്നാണ് പുരോഹിത പദവി റദ്ദാക്കൽ.