നാല് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം പതിനേഴിനാണ് യു.എ.ഇ യിലെത്തുന്നത് . കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രവാസികളില്‍ ഭൂരിഭാഗവും ഇതിനോടകം ധനസഹായം നല്കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷുക്കൂർ അലി കല്ലിങ്കൽ പറഞ്ഞു.പ്രവാസികളെ ദുരുപയോഗം ചെയ്യുന്ന സഹചര്യമാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിലൂടെ സംജാതമായിരിക്കുന്നതെന്ന് ബി ജെ പി എൻ ആർ ഐ സെൽ കൺവീനർ ഹരികുമാർ അഭിപ്രായപ്പെട്ടു.ദുരിതാശ്വാസ നിധിയിലേക്കു പ്രവാസികൾ നൽകിയ ധനസഹായം കൃത്യമായി വിനയോഗിക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ സന്ദർശിക്കുന്നത് എന്തിനാണെന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നു.