ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ വ്യവസായങ്ങൾ തുടങ്ങാൻ ഇപ്പോൾ എളുപ്പമാണെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് എ.അല്‍ ഫാലിഹ്. പെട്രോളിയം, വാതക മേഖലയിലെ രാജ്യത്തിനകത്തും, പുറത്തും നിന്നുള്ള സി.ഇ.ഒ. മാര്‍ , വിദഗ്ദ്ധര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഫാലിഹ്.
പാചക വാതക, ക്രൂഡ് ഓയില്‍ മേഖലിയില്‍ ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തും. വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനിടയാക്കിയിട്ടുണ്ട്. ‘അച്ഛേ ദിന്’ എന്ന വാഗ്ദ്ധാനം മോദി നന്നായി നിറവേറ്റി. ഇന്ധന ചില്ലറകച്ചവടം, പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി അരാംകോയും സാബികും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിഅറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാര്‍, സൗദി ആരാംകോ, അഡ്നോക്ക്, ബി.പി., റോസ്നെഫ്റ്റ്, ഐ.എച്ച്.എസ്, മാര്‍ക്കിറ്റ്, പയനിയര്‍ നാച്ച്വറല്‍ റിസോഴ്സസ്സ് കമ്പനി, എമേഴ്സണ്‍ ഇലക്ട്രിക് കമ്പനി, ടെലൂറിയന്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ഷ്ളൂംബര്ഗര് ലിമിറ്റഡ്, വുഡ് മെക്കന്‍സി, ലോകബാങ്ക്, അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി, ബ്രൂക്ലിംസ് ഇന്ത്യ, പെട്രോളിയം ഉല്‍പ്പാദനവും, വിതരണവുമായി ബന്ധപ്പെട്ട വിവിധ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍ മുതലായവര്‍ യോഗത്തില്‍ സംബന്ധിച്ചു.