അബുദാബി/റിയാദ്: ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമാർശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത റിയാദ് ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനെ ജോലിയിൽ നിന്നും നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ നന്ദകുമാർ നായർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കർശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാൻ ഇടയായത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ വുമായി ബന്ധപ്പെട്ട നടത്തിയ മോശം പരാമർശത്തിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ ലുലു ഈയ്യിടെ പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് എല്ലാ ജീവനക്കാർക്കും ഗൾഫ് രാജ്യങ്ങളിലെ നിയമസംവിധാനങ്ങൾക്ക് കടകവിരുദ്ധമായി സമുഹമാധ്യമങ്ങളിൽ കൂടി മതങ്ങൾക്കെതിരെ പരാമർശം നടത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാർക്കും ലുലു ഗ്രൂപ്പ് നൽകിയിരുന്നു.