ന്യൂഡൽഹി : രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തമാക്കി ഇന്റലിജൻസ് ബ്യൂറോ അംഗബലം കൂട്ടി.ചൈന,നേപ്പാൾ അതിർത്തിയിലേക്ക് വിന്യസിക്കാനായി 2104 പേരെയാണ് ഐ ബിയിലേക്ക് മാറ്റിയിരിക്കുന്നത്.എസ്എസ്ബി ഡയറക്ടർ ജനറൽ എസ്.എസ്. ദേസ്വാൾ, ഐബി ഡയറക്ടർ രാജീവ് ജെയിൻ എന്നിവരുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പുതിയ നടപടി.
സശസ്ത്ര സീമാ ബലിൽ നിന്നാണ് ഉദ്യോഗസ്ഥരെ ഐ ബിയിലേക്ക് മാറ്റിയിരിക്കുന്നത്.അതിർത്തി പ്രദേശങ്ങൾ കേന്ദ്രമാക്കി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തും നൽകിയിരുന്നു.
മാത്രമല്ല ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരുടെ സഹായത്തോടെ പാക് ഭീകരർ ഇന്ത്യയിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്.
മാത്രമല്ല നേപ്പാൾ വഴി ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന്,കള്ളനോട്ട് വ്യാപകമാകുന്നത് തടയാനും കഴിയും.