പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് അതിക്രമങ്ങൾ അരങ്ങേറിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച്.
നാമജപയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികളെ പിരിച്ചുവിടുന്നത് ദുഷ്കരമായതിനാൽ മഫ്തിയിലുള്ള പൊലീസുകാരെ തിരുകി കയറ്റി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും വ്യക്തമായി.ഇതിനായി പാസ്സിംഗ് ഔട്ട് പൂർത്തിയാക്കാത്ത പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്.വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ മുഖ്യമന്ത്രി നിയോഗിച്ചതാവട്ടെ റേയ്ഞ്ച് ഐജി മനോജ് എബ്രഹാമിനെയുമാണ്.മനോജ് എബ്രാഹാമിന്റെ നിർദേശമനുസരിച്ചാണ് ഭക്തരെ പൊലീസ് തല്ലിച്ചതച്ചത്.
ലാത്തിച്ചാർജ്ജിന്റേതായ പൊലീസ് നടപടികളൊന്നും പാലിക്കാതെയായിരുന്നു പൊലീസിന്റെ അതിക്രമം.സമാധാനപരമായി നാമജപം നടത്തിയിരുന്ന ഭക്തരെ പൊലീസ് നിരത്തിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് സംഭവം നേരിൽ കണ്ട പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ പറഞ്ഞിരുന്നു.പ്രാണരക്ഷാർത്ഥം പലരും രക്ഷ തേടി മണ്ഡപത്തിൽ ഓടി കയറുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.
വിശ്വാസികൾ നടത്തിയ സമരത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന ബിജെപിയുടെ പ്രസ്താവന സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.