പമ്പ : എല്ലാ മതങ്ങളിലും വിശ്വസിക്കുന്നതു കൊണ്ടാണ് താൻ ശബരിമല കയറാൻ വന്നതെന്ന് മേരി സ്വീറ്റി . പതിനെട്ടാംപടി കയറി അവിടെയിരിക്കുന്ന അയ്യപ്പനെ കാണണമെന്നും മേരി ആവശ്യപ്പെട്ടു. അതേസമയം ഇരുമുടിക്കെട്ടുമായി കയറാൻ ബുദ്ധിമുട്ടാണെന്നും ചെരുപ്പൊക്കെ നോക്കിയില്ലെങ്കിൽ സ്ലിപ്പാകുമെന്നും അവർ പറഞ്ഞു.
കടകമ്പള്ളി സാർ കഴക്കൂട്ടത്തിന്റെ മന്ത്രിയാണ്. ഗവണ്മെന്റ് നമ്മളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്പോൾ പിന്നെ കയറാമല്ലോ എന്നായിരുന്നു മേരിയുടെ വാദം.എന്നാൽ സന്നിധാനത്തെ പ്രത്യേക സാഹചര്യം അനുസരിച്ച് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ മേരി സ്വീറ്റി തിരിച്ചു പോയി.
അയ്യപ്പനെ അവഹേളിക്കുന്നവരും നിരീശ്വരവാദികളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുമാണ് ഇതുവരെ ശബരിമല കയറാനെത്തിയത്. ഇവർ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു.
ഭക്തരുടെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് സർക്കാർ കളം മാറ്റിച്ചവിട്ടി. ആക്റ്റിവിസ്റ്റുകൾ കാത്തിരിക്കണമെന്നും വിശ്വാസികൾ മാത്രം ശബരിമല കയറാൻ വന്നാൽ മതിയെന്നും മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അതേസമയം യുവതികളെ നടപ്പന്തൽ വരെയെത്തിച്ചതിനു ശേഷം നാടകം കളിക്കുകയാണ് മന്ത്രിയെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. പിണറായിയുടെ മറവപ്പട ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്ന് പിഎസ് ശ്രീധരൻ പിള്ളയും ചൂണ്ടിക്കാട്ടി.