തിരുവനന്തപുരം : ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ല ശബരിമല എന്ന മന്ത്രി കടകംപള്ളിയുടെ നിലപാട് തള്ളി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആക്ടിവിസ്റ്റുകൾ മല ചവിട്ടിയാൽ തടയേണ്ട കാര്യമെന്താണെന്നും,അത്തരത്തിൽ തടയുന്നത് അയ്യപ്പഭക്തരാണെങ്കിലും നടപടി എടുത്തിരിക്കുമെന്നും കോടിയേരി.
ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല.പക്ഷെ യുവതികൾ മടങ്ങിയത് പൊലീസിന്റെ വീഴ്ച്ച കൊണ്ടല്ല.തന്ത്രിയുടെ നിലപാട് കാരണമാണ് അവർ മടങ്ങിയത്.പൊലീസിന് യുവതികളെ എടുത്ത് സന്നിധാനത്തിലെത്തിക്കാൻ പറ്റില്ല.
സ്ഥിതി ഗതികൾ മനസ്സിലാക്കിയപ്പോൾ മന്ത്രി തന്റെ നിലപാട് മാറ്റിയിരുന്നു.പിന്നെ വിശ്വാസമാണെന്ന് പറഞ്ഞ് നൂറാളുകൾ സമരത്തിനിറങ്ങിയാൽ കോടതിയും,ഭരണഘടയുമൊക്കെ എന്തിനാണ്.പിന്നെ ഓർത്തഡോക്സ് സഭയിലെ സുപ്രീം കോടതി വിധിയും,ശബരിമലയും കൂട്ടിച്ചേർക്കണ്ട കാര്യമില്ല. ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്.നിലയ്ക്കൽ കേന്ദ്രീകരിച്ച് സമരം നടത്തുന്നവർ ക്രിമിനലുകളാണ്.
ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായതാണ്.പക്ഷെ തന്ത്രി കുടുംബം ചർച്ചയിൽ നിന്നും പിന്മാറിയത് ബോധപൂർവ്വമാണെന്നും കോടിയേരി പറഞ്ഞു.