കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ കേന്ദ്രീകരിച്ച് മോഷ്ടാക്കളുടെ ശല്യം കൂടുന്നതായി പരാതി. ഇന്ന്് പുലര്‍ച്ചെയാണ് അബ്ബാസിയയിൽ കവര്‍ച്ച നടന്നത്. ഷോറൂമിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നു ക്യാഷ് കൗണ്ടറുകളിലായി സൂക്ഷിച്ചിരുന്ന 450 കുവൈറ്റി ദിനാറും അഞ്ച് ഐഫോണും ഒരു സാംസങ്ങ് സ്മാര്‍ട്ട് ഫോണും നഷ്ടപ്പെട്ടതായി കടയുടമ അറിയിച്ചു. മുഖം മൂടി ധരിച്ചെത്തിയ കള്ളന് ഷോപ്പിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. സമാന രീതിയിലുള്ള കവര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളിലും അബ്ബാസിയയിലെ മറ്റുകടകളിലും നടന്ന് വരികയാണെന്ന് പ്രദേശവാസികള്‍ അറിയിച്ചു.