ജലന്ധർ ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. വൈദികൻ കുര്യാക്കോസ് കാട്ടുതറയാണ് ജലന്ധറിനു സമീപം ദസ് വെയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ ജാമ്യം ലഭിച്ച് ജലന്ധറിൽ തിരിച്ചെത്തിയതു മുതൽ വൈദികൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കാട്ടുതറയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു.വൈദികന്റെ മരണത്തിൽ ബന്ധുക്കൾ ചേർത്തല ഡി വൈ എസ് പി ക്ക് പരാതി നൽകി.
അതേ സമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകുകയും,ദിവസങ്ങൾക്ക് മുൻപ് ജാമ്യം തേടി പുറത്തു വരുകയും ചെയ്ത ഫ്രാങ്കോയ്ക്ക് വൻ വരവേൽപ്പാണ് ജലന്ധറിൽ ലഭിച്ചത്.പുഷ്പവൃഷ്ടിയടക്കമായിരുന്നു സ്വീകരണം.